ആരാണ് സാത്താൻ?

സാത്താൻ മനുഷ്യനു മുൻപുണ്ടായിരുന്നു കാരണം ആദാമിനെയ്യും, ഹവ്വ്യായ്ക്കും മുൻപ് ഉണ്ടായിരുന്നതുകൊണ്ടാണ് അവർ പരീക്ഷിക്കപ്പെട്ടത്, മനുഷ്യൻ സാത്താൻ്റെ പരീക്ഷണത്തിൽ വീഴുകയും ചെയ്തു. സാത്താൻ്റെ ഉദ്ഭവം, ദൈവത്തിനോടുള്ള സമം ആകുവാനുള്ള അത്യാഗ്രഹവും, നടക്കാത്ത സ്വപ്നവുമാണ് ആയതിനാൽ അവൻ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു, വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു "നീ എങ്ങനെ ആകാശത്തു നിന്നു വീണു! പ്രഭാതത്തില്‍ നീ വിലപിക്കുക. ജനതകളെ താഴ്ത്തിക്കളഞ്ഞവനേ! നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു?. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്‍റെ സിംഹാസനം ദൈവത്തിൻ്റെ നക്ഷത്രങ്ങള്‍ക്കു മീതെ വയ്ക്കും. ഉത്തര ദിക്കിൻ്റെ അതിര്‍ത്തിയില്‍ സമാഗമന പര്‍വതത്തിന്മേല്‍ ഞാന്‍ ഇരുന്നു വാഴും. ഞാന്‍ ഉന്നതങ്ങള്‍ക്കു മീതെ കയറും. ഞാന്‍ അത്യുന്നതനോട് സമനാകും എന്നല്ലോ നീ മനസ്സില്‍ പറഞ്ഞിരുന്നത്"(യെശയ്യാവ്‌ 14:12-15).

സാത്താൻ എന്നുള്ള ഹീബ്രു പദത്തിനു അർഥം കുറ്റവാളി, എതിരാളി എന്നും തടസ്സപ്പെടുത്തുക, എതിർക്കുക എന്നുള്ളതാണ്. ഇയ്യോബിൻ്റെ ജീവിതത്തിൽ, അദ്ദേഹം നീതിമാനായതുകൊണ്ടാണ് സാത്താൻ പരീക്ഷിക്കുന്നത്, അവൻ ദൈവത്തിൻ്റെ പ്രജകളെ നശിപ്പിക്കുവാനും, എതിർക്കുവാനും ശ്രമിക്കുന്നു.

പിശാചു അരൂപിയായി മനുഷ്യനിൽ ചുറ്റിനടക്കുന്നു, അവനാണ് യുദാസിനെയും വഴി തെറ്റിച്ചു കർത്താവിനെ ഒറ്റികൊടുത്തതു. വിശുദ്ധ ഗ്രന്ഥം പറയുന്നു "തന്നെ ഏല്പിച്ചു കൊടുക്കണമെന്ന് ശെമഓന്‍ സ്കറിയോത്തായുടെ മകന്‍ യഹൂദായുടെ ഹൃദയത്തില്‍, അത്താഴ സമയത്ത് സാത്താന്‍ തോന്നിച്ചു"(യോഹന്നാൻ 13:12). പലപ്പോഴും നമ്മുടെ ചിന്തകൾ ദൈവത്തിൻ്റെയാണോ എന്ന് ചിന്തിക്കേണ്ടതാണ് ? സാത്താൻ  "നിങ്ങളുടെ എതിരാളിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ച് ചുറ്റിനടക്കുന്നു" (1 പത്രോസ് 5:8).

പിശാച് അവൻ്റെ വഴിയിൽ നടത്തുകയും മനുഷ്യനെ നശിപ്പിക്കുവാൻ ശ്രമിക്കുകയും ചെയുന്നു. "യേശു അക്കരെ ഗദറയരുടെ ദേശത്ത് എത്തിയപ്പോള്‍ പിശാചുബാധിതരായി ആ വഴിയെ ആര്‍ക്കും കടന്നു പോകുവാന്‍ കഴിയാത്തവണ്ണം അത്ര തിന്മപെട്ടവരായിരുന്ന രണ്ടു പേര്‍ കല്ലറകള്‍ക്കിടയില്‍ നിന്നും തനിക്കെതിരേ വന്ന് അട്ടഹസിച്ചു. "ദൈവപുത്രനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും എന്ത്? ഞങ്ങളെ പീഡിപ്പിക്കുവാന്‍, കാലമാകുന്നതിനു മുമ്പ് നീ ഇവിടെ വന്നിരിക്കുകയാണോ? എന്ന് പറഞ്ഞു. അവര്‍ക്ക് അല്പം അകലെ, ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞു നില്‍പ്പുണ്ടായിരുന്നു. ആ പിശാചുക്കള്‍ തന്നോട്, നീ ഞങ്ങളെ പുറത്താക്കുന്നുവെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്ക് പോകുവാന്‍ ഞങ്ങളെ അനുവദിക്കണമെ എന്നപേക്ഷിച്ചു. യേശു അവരോട്, പൊയ്ക്കൊള്ളുവിന്‍ എന്ന് പറഞ്ഞു. ഉടനെ അവര്‍ പുറപ്പെട്ട് ആ പന്നികളില്‍ പ്രവേശിച്ചു. ആ കൂട്ടം മുഴുവനും ഉയര്‍ന്ന കിഴുക്കാം തൂക്കായുള്ള സ്ഥലത്തുകൂടി ഓടി കടലില്‍ വീണ് വെള്ളത്തില്‍ മുങ്ങി ചാവുകയും ചെയ്തു(മത്തായി 8:28-32)". ഇവിടെ പിശാചിനു ദൈവപുത്രനെ മനസിലാക്കുവാൻ കഴിയുന്നു എന്നുള്ളത് കാണുവാൻ കഴിയുന്നു, പിശാചുകൾക്കു നമ്മളെക്കാൾ കൂടുതൽ കാര്യങ്ങളിൽ മനസിലാക്കുവാനും, തിരിച്ചറിവുമുണ്ട് കാരണം അവർക്കു നരകവും സ്വർഗ്ഗവും തിരിച്ചറിയാൻ കഴിയുന്നുണ്ട്, ദൈവത്തെ ഭയക്കുകയും ചെയ്യുന്നു. 

പിശാച് മനുഷ്യനെ ഉമനാക്കുകയും, അവൻ്റെ പ്രവർത്തിക്ക് ഉപയോഗിക്കുകയും ചെയുന്നുണ്ട് "യേശു അവിടെ നിന്നും പുറപ്പെട്ടപ്പോള്‍ പിശാചു ബാധയുള്ള ഒരു ഊമനെ (ചിലര്‍) തന്‍റെ അടുക്കല്‍ കൊണ്ടുവന്നു. ഭൂതം ഒഴിഞ്ഞു പോയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു"(മത്തായി 9:32,33). പല രോഗങ്ങളാലും, പല വേദനയാലും പിശാച് മനുഷ്യരെ അടിമപ്പെടുത്താൻ വേദപുസ്തക അടിസ്ഥാനത്തിൽ ശ്രമിച്ചിട്ടുണ്ട് എന്ന് മനസിലാക്കുവാൻ കഴിയും. ഒരു മനുഷ്യനിൽ അനേക ദുരാത്മാക്കൾക്കു വാസമുറപ്പിക്കാൻ കഴിയും "യേശു അവനോട്: നിന്‍റെ പേരെന്ത്? എന്ന് ചോദിച്ചു: ലെഗിയോന്‍ എന്ന് അവന്‍ ഉത്തരം പറഞ്ഞു. എന്തെന്നാല്‍ വളരെയേറെ ഭൂതങ്ങള്‍ അവനില്‍ കടന്നു കൂടിയിട്ടുണ്ടായിരുന്നു(ലൂക്കോസ് 8:30).

യേശു ക്രിസ്തുവിനു ശേഷം തൻ്റെ അപോസ്തോലന്മാർക്കു അധികാരം നൽകി. പിശാചുകൾ പലരിലും പ്രവേശിക്കാറുണ്ട് എന്നാൽ ചിലപ്പോൾ അത് മനസിലാക്കണമെന്നു ഉറപ്പു പറയാൻ നമുക്ക് കഴിയുകയില്ല, അവർ ദൈവത്തെപ്പോലെ സംസാരിക്കാറുണ്ട്, നമ്മളെ വഴി തെറ്റിക്കാറുമുണ്ട്  വിശുദ്ധ ഗ്രന്ഥം പറയുന്നു "ഞങ്ങള്‍ പ്രാര്‍ത്ഥനാലയത്തിലേക്കു പോകുമ്പോള്‍, ഭാവി പറയുന്ന പൈശാചികാത്മാവുള്ളവളും, ലക്ഷണം പറച്ചിലെന്ന ജോലി കൊണ്ട് അവളുടെ യജമാനന്മാര്‍ക്ക് വളരെ ആദായം വരുത്തിക്കൊണ്ടിരുന്നവളുമായ ഒരു യുവതി ഞങ്ങള്‍ക്കു നേരേ വന്നു. അവള്‍ പൌലോസിൻ്റെ പിന്നാലെയും വന്നു. ഇവര്‍ മഹോന്നതനായ ദൈവത്തിൻ്റെ ദാസന്മാര്‍. ഇവര്‍ ജീവൻ്റെ മാര്‍ഗ്ഗം നിങ്ങളെ അറിയിക്കുന്നു എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. വളരെ ദിവസം ഇങ്ങനെ അവള്‍ ചെയ്തുകൊണ്ടിരുന്നു. പൌലോസിന് നീരസമുണ്ടായി. അദ്ദേഹം ആത്മാവിനോട് നീ അവളില്‍നിന്ന് ഒഴിഞ്ഞുപോകുക എന്ന് യേശു മ്ശിഹായുടെ നാമത്തില്‍ ഞാന്‍ നിന്നോട് കല്പിക്കുന്നു എന്ന് പറഞ്ഞു. അതേ നിമിഷംതന്നെ അത് അവളെ വിട്ടു പോയി"(അപ്പോസ്തോല പ്രവർത്തികൾ 16:16-18).

"പാപം ചെയ്യുന്നവനെല്ലാം സാത്താനില്‍ നിന്നുള്ളവനാണ്. എന്തെന്നാല്‍ സാത്താന്‍ ആദി മുതല്‍ക്കെ പാപിയാകുന്നു. ഇതു നിമിത്തം, സാത്താന്‍റെ പ്രവൃത്തികളെ അഴിച്ചു കളയുവാനായി ദൈവത്തിന്‍റെ പുത്രന്‍ പ്രത്യക്ഷനായി" (1 യോഹന്നാൻ 3:8).നമ്മൾ ഓരോത്തരും പിശാചിൻ്റെ അടിമയിൽ നിൽക്കണ്ടവരല്ല ദൈവത്തിൻ്റെ പരിശുദ്ധിയിലും സ്നേഹത്തിലും നിൽക്കണ്ടവരാണ്, അതിനായി ദൈവം നമ്മളെ സഹായിക്കട്ടെ!

നോമ്പ് എപ്രകാരം ആചരിക്കണം?


നോമ്പ് എന്നത് ദൈവത്തിലേക്കുള്ള പദയാത്രയാണ്, എല്ലാം ത്യജിച്ചു ലോകത്തിനോടുള്ള സ്നേഹം ഉപേക്ഷിച്ചുള്ള പദയാത്ര. പുതിയ നിയമത്തിനുള്ള നോമ്പ് കർത്താവായ യേശു ക്രിസ്തു നമുക്ക് തൻ്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു, അതുകൊണ്ട് തന്നെ നമ്മുടെ മാത്രകയും ക്രിസ്തുമാത്രമായിരിക്കട്ടെ. 

വിശുദ്ധ ഗ്രന്ഥത്തിൽ കർത്താവ് എപ്രകാരം പരീക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് നമുക്ക് കാണുവാൻ കഴിയും. യേശു ക്രിസ്തു നാല്പത് ദിവസം ഉപവസിച്ചു. ക്രിസ്തു പലഘട്ടങ്ങളായി പരീക്ഷിക്കപെടുന്നുണ്ട്, അവിടെയെല്ലാം വിനയത്തോടും തൻ്റെ ശക്തിയോടും സാത്താനേ തോൽപ്പിക്കുകയാണ് ചെയ്യുന്നത്. 

പരീക്ഷണമായ വിശപ്പ് 

മോറാനേശു മ്ശിഹാ സാദാരണ മനുഷ്യൻ സഹിക്കുന്നതുപോലെ വിശപ്പിൻ്റെ വേദന സഹിച്ചു, അതൊരു സാത്താനു വഴിയായി തീർന്നു. അവനെ പരീക്ഷിക്കാൻ സാത്താൻ ഇതൊരു അവസരമാക്കിയെടുത്തു, കർത്താവിനെ പരീക്ഷിച്ച സാത്താനു നമ്മളെ പരീക്ഷിക്കാൻ നിസ്സാരമാണ് എന്നത് ഓർക്കേണ്ട സംഗതിയാണ്. "അവസാനം തനിക്ക് വിശന്നു. പരീക്ഷകന്‍ തന്നെ സമീപിച്ച് നീ ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകുവാന്‍ (തക്കവണ്ണം) പറയുക എന്ന് പറഞ്ഞു. യേശു ഉത്തരമായി മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല; പിന്നെയോ ദൈവവദനത്തില്‍ നിന്നും പുറപ്പെടുന്ന എല്ലാ വചനം കൊണ്ടും ആണ് എന്ന് എഴുതപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു.(മത്തായി 4:3,4)". ഇന്നത്തെ കാലവും ചിലസമയം ഭക്ഷണത്തിനു വേണ്ടി മാത്രമാകാറുണ്ടോ, എന്നാൽ നോമ്പ് അതെല്ലാം ഉപേക്ഷിച്ചു ദൈവത്തെ ചേർന്ന് നിൽക്കുവാനുള്ള അവസരമാണിത്!

ദൈവത്തോട് ചേർന്ന് നിൽക്കുക 

ഇവിടെ സാത്താൻ ചോദിക്കുന്നുണ്ട് നീ ദൈവപുത്രനാണെങ്കിൽ കല്ലുകൾ അപ്പമാക്കുക ചിലപ്പോൾ മറ്റുള്ളവർ നമ്മളോട് ചോദിക്കാറുണ്ട് നീ പ്രാർത്ഥിച്ചിട്ടു എന്ത് നേടി അല്ലെങ്കിൽ ഈ ദുരന്തം എന്തുകൊണ്ട് നിനക്ക് മാത്രം സംഭവിക്കുന്നു, ഇതൊക്കെ സാത്താൻ്റെ ചോദ്യത്തിൽ ദൈവത്തിൻ്റെ വചനത്തോട് ചേർന്ന് നിൽക്കുക മാത്രമാണ് ഉത്തരം, അവൻ്റെ പരീക്ഷണത്തിൽ വീഴാതെ ദൈവത്തെ മുറുകെ പിടിക്കുവാൻ നമുക്ക് കഴിയട്ടെ. ഇവിടെ ചിലപ്പോൾ  അത്ഭുതത്തിനു സാധ്യത ഉണ്ടെങ്കിലും, ചില അത്ഭുതങ്ങൾ നടക്കാത്തത് ദൈവനന്മക്കു വേണ്ടിയാണ് എന്നുള്ളത് നമുക്ക് മനസിലാക്കാം!

സാത്താൻ്റെ പരീക്ഷണങ്ങൾ തിരിച്ചറിയുക 

യേശു ദൈവവചനത്തിലൂടെയാണ് ജീവിക്കുന്നു എന്ന് പറഞ്ഞതുകൊണ്ട് അടുത്ത പരീക്ഷണം വചനത്തിലൂടെ തന്നെയായിരുന്നു. "പിന്നീട് ആകല്‍കര്‍സോ തന്നെ വിശുദ്ധനഗരത്തിലേക്ക് നയിച്ച്, ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിര്‍ത്തിയിട്ട് നീ ദൈവത്തിന്‍റെ പുത്രനെങ്കില്‍ താഴോട്ടു ചാടുക. എന്തെന്നാല്‍ അവന്‍ തന്‍റെ ദൂതന്മാരോട് നിന്നെക്കുറിച്ച് കല്പിക്കും; നിന്‍റെ കാല്‍ കല്ലില്‍ തട്ടാതിരിപ്പാന്‍ അവര്‍ അവരുടെ കൈകളില്‍ നിന്നെ വഹിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു(മത്തായി 45,6).

സാത്താൻ മനുഷ്യരെ തോൽപ്പിക്കാനുള്ള ശ്രമം ക്രിസ്തുവിൽ തുടങ്ങിയതല്ല, ആദാമിൽ നിന്നും ഹവ്വ്യയിൽ നിന്നും തുടങ്ങിയതാണ്. അത് ക്രിസ്തുവിലും നമ്മളിലും തുടരുന്നു എന്ന് മാത്രം അതവൻ ദൈവവചനം എടുക്കുവാനും അവൻ തയ്യാറാകുന്നു എന്ന് മാത്രം. ദൈവം പറയുന്നുണ്ട് "യേശു അവനോട് നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും എഴുതപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞു"(മത്തായി 4:7). ദൈവവചനം ഒരിക്കലും പരീക്ഷിക്കപ്പെടരുത് കാരണം അതിനെ അശുദ്ധമാക്കാൻ അനേകർ കാത്തിരിക്കുകയാണ്, അവരുടെ ഹൃദയം കഠിനമാണ്.

സ്വത്ത് വിപത്താണോ?

സാത്താൻ കർത്താവിനെ പരീക്ഷിക്കുവാൻ ഉപയോഗിച്ച മറ്റൊരു ആയുധമാണ് സ്വത്ത്, "പിന്നീട് ആകല്‍കര്‍സോ തന്നെ വളരെ ഉയരമുള്ള മലയിലേക്ക് ആനയിച്ചിട്ട് ലോകത്തിലെ സര്‍വ രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ച് തന്നോട്. നീ വീണ് എന്നെ വന്ദിച്ചാല്‍ ഇവയെല്ലാം ഞാന്‍ നിനക്കു തരാം എന്ന് പറഞ്ഞു(മത്തായി 4:8,9). ഈ ലോകം സാത്തൻ്റെ അധികാരത്തിൽ നിൽക്കുന്നു എന്നുള്ളത് ഇവിടെ സൂചിപ്പിക്കുന്നു, ഈ ലോകം ജഡമായന്മാർക്കു നല്കപ്പെടുന്നുണ്ടെങ്കിൽ, ദൈവത്തിൻ്റെ ആത്മീയ രാജ്യം ഓർക്കുക, മരണത്തെ ഓർക്കുക, അവ ദൈവത്തോട് കൂടുതൽ അടുക്കുവാൻ നമ്മുക്ക് സഹായമാകും.

അപ്പോള്‍ യേശു അവനോട് സാത്താനെ നീ മാറി പോകൂ, നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കണം. അവനെ മാത്രമെ സേവിക്കാവൂ എന്നും എഴുതപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞു(മത്തായി 4:10). ആരാധന ദൈവത്തിനു മാത്രം അവനിലൂടെ മാത്രമേ രക്ഷയുള്ളൂ, ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് മുൻപോട്ടു പോകുവാൻ കഴിയും.

മരിച്ചതിനു ശേഷം എന്ത് സംഭവിക്കുന്നു?

മരിച്ചതിനു ശേഷം നമ്മൾ ഈ ഭൂമിയിൽ നിന്നും മറ്റൊരു ലോകത്തേക്ക് എടുക്കപ്പെടുന്നു! ആ ലോകം എങ്ങനെ ഉള്ളവരുടെയാണ്? കർത്താവായ യേശു മിശിഹാ പറയുന്നു “ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു(മത്തായി 19:14). “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു(മത്തായി 5:3). ശിശുക്കളിലും ആത്മാവിൽ ദാരിദ്ര്യാവർക്കും ഒരേ അവസ്ഥയാണ് നിഷ്കളങ്കത, അവർ മുൻകോപം കാണിക്കുന്നില്ല, പെട്ടന്ന് ക്ഷമിക്കുന്നു. അവൻ ആത്മാവിൻ്റെ അറ്റത്ത് നിന്ന് നുറുങ്ങിയ ഹൃദയത്തോടെ നിലവിളിക്കുന്നു. ഇവരിൽ പരിശുദ്ധി നിറഞ്ഞു നിൽക്കുന്നു. 

അവൻ്റെ തെറ്റുകളിൽ അനുതപിച്ചു. "ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. "അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു(ലൂക്കോസ് 18).

ആരാണ് ദൈവം?

ദൈവം പരിശുദ്ധനാണ്, വിശുദ്ധ ഗ്രന്ഥം പറയുന്നു "സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു"(യെശ്യ 6:2,3).

നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു(വെളിപാട് 4:8). അതുകൊണ്ട് ദൈവത്തെ ദർശിക്കണമെങ്കിൽ നമ്മുക്കും പരിശുദ്ധി ആവശ്യമാണ്. "നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ(ലേവ്യ 19:2). 

ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ(1 തിമോത്തിയോസ് 2:5,6). "അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു(2 കോരി 12:10). പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക(2 കോരി 7:1). 

പറുദിസ

വിശുദ്ധിയാണ് പറുദിസയുടെ കവാടം. പറുദിസ പ്രേത്യക സ്ഥലമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്, "ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു. ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു(2 കോരി 12:2). ഇവിടെ മൂന്നാം സ്വർഗ്ഗത്തെയാണ് പറുദിസയോളം കരുതപ്പെടുന്നത്. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. "ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചു പൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ"(എബ്രായ 12:14,15). 

കള്ളനും പറുദിസയും 

യേശുവിൻ്റെ ക്രൂശിനരികിൽ അനുതപിച്ച കള്ളനു പറുദിസ പ്രാപിക്കാൻ കഴിഞ്ഞു, വിശുദ്ധ ഗ്രന്ഥം പറയുന്നത് ഇപ്രകാരമാണ് "പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു(ലൂക്കോസ് 23:42,43).

യേശു ക്രിസ്തുവിൻ്റെ രണ്ടാമത്തെ വരവും സ്വർഗ്ഗരാജ്യവും 

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും(1 തെസലോന്യ 4:16,17).  "അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. "ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ എൻ്റെ കൈവശമുണ്ടു(വെളിപാട് 1:17,18). 

യേശു ക്രിസ്തുവിൽ കൃപയാലാണ് നാം രക്ഷിക്കപ്പെടുന്നത്  "സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിൻ്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തൻ്റെ സ്വന്ത നിർണ്ണയത്തിന്നും കൃപക്കും ഒത്തവണ്ണമത്രേ"(1 തിമോത്തിയോസ് 1:10). ദൈവത്തിൻ്റെ കരുണക്കായി നമ്മുക്ക് യാചിക്കാം, പ്രതിഫലം അവൻ്റെ കൈവശമുള്ളത് .

വിശുദ്ധ ഗ്രന്ഥം പറയുന്നു "എൻ്റെ പിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എൻ്റെ അടുക്കൽ ചേർത്തുകൊള്ളും"(യോഹന്നാൻ 14:23)

യേശുക്രിസ്തുവിൽ നമ്മുക്ക് ലഭിച്ച വാഗ്ദാനങ്ങളും സ്വർഗത്തിൽ നൽകപ്പെടും "നിങ്ങളോ അന്ധകാരത്തിൽ നിന്നു തൻ്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിൻ്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ"(1 പത്രോസ് 2:9,10).

മനുഷ്യൻ സ്വർഗത്തിൽ ആരാണ്?

ദൈവത്തിൻ്റെ മാലാഖമാർ "ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു(വെളിപാട് 4:8). മറ്റ് മാലാഖമാർ ദൈവത്തിനു ധുപം അർപ്പിക്കുന്നു "മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു"(വെളിപാട് 8:3). ഇതുപോലെയാണ് മനുഷ്യരും എന്നു വിശ്വസിക്കാം, യേശു ക്രിസ്തു പഠിപ്പിക്കുന്നു "പുനരുത്ഥാനത്തിൽ അവർ(മനുഷ്യർ) വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു(മത്തായി 22:30)". 

രണ്ടാം വരവിലെ പുനരുത്വാനം വിശുദ്ധന്മാർക്കു മാത്രമാണോ?

"യേശു അവളോടു: നിൻ്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും"(യോഹന്നാൻ 11:23,24,25). ഇവിടെ ലാസർ സാദാരണമനുഷ്യനാണ്.