Showing posts with label കേരളസഭയും മഹാ പൗരോഹിത്യവും. Show all posts
Showing posts with label കേരളസഭയും മഹാ പൗരോഹിത്യവും. Show all posts

മോർ അന്ത്രയോസ് ബാവായുടെ(കല്ലട വല്യപ്പൂപ്പൻ, കുണ്ടറ വല്യപ്പൂപ്പൻ) ജീവിത ചരിത്രം

1675- ൽ മോർ അന്ത്രയോസ് ബാവ പരിശുദ്ധ അബ്ദുൽ മ്ശിഹാ ബാവായാൽ(അന്ത്യോഖ്യ പാത്രിയർക്കിസ്) അയക്കപ്പെട്ടു. പ്രായമാധിക്യവും രോഗവും നിമിത്തം മലങ്കരയിൽ കാര്യമായി ഒന്നും ഒന്നും ചെയ്യാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. പിറവം, മുളന്തുരുത്തി, മണർകാട്, പുത്തൻകാവ്, എന്നീ പള്ളികളിൽ താമസിച്ചു സുറിയാനിക്കാരെ വിശ്വാസത്തിൽ ഉറപ്പിക്കുവാൻ അന്ത്രയോസ് ബാവ കഠിനശ്രമം ചെയ്തിട്ടുണ്ട്. കുണ്ടറ വലിയ പള്ളിയിൽ ഇദ്ദേഹത്തിൻ്റെ ഒരു ദാരു ശില്പപ്രതിമയുണ്ട്. തെക്കൻ ഇടവകകളിൽ "കല്ലട അപ്പുപ്പൻ" വടക്കൻ ഇടവകകളിൽ "കല്ലട ബാവായെന്നു" ഇദ്ദേഹം അറിയപ്പെട്ടിരുന്നു. പ്രാർത്ഥനയും, ഉപവാസവും കൈമുതലായിരുന്ന ഈ ബാവ മുളന്തുരുത്തിയിൽ താമസിച്ചു കൊണ്ടിരുന്നപ്പോൾ, ഏതോ കാരണവശാൽ, തവണ നടത്തുന്ന അച്ഛനും കപ്യാരും ബാവ പ്രാർത്ഥിക്കുവാൻ പള്ളിയിലേക്ക് വരവേ പള്ളിപൂട്ടി സ്ഥലം വിട്ടതായും, പൂട്ടിയ വാതിലിനരികെ ബാവ വന്നു നിന്നു കണ്ണുന്നിരോടെ "മാർത്തോമ്മായെ വാതിൽ തുറ" എന്നു പറഞ്ഞു പ്രാർത്ഥിച്ചതായും ഉടനെ വാതിൽ തനിയെ തുറക്കപ്പെടുകയും ബാവ പള്ളിയകത്ത് പോയി പ്രാർത്ഥിച്ചതായും പറഞ്ഞു കേട്ടിട്ടുണ്ട്. ബാവായുടെ വക മനോഹരമായ ഒരു സ്വർണകാസ ഇന്നും മുളന്തുരുത്തി പള്ളിയിൽ സൂക്ഷിച്ചു വരുന്നു. രോഗിയായിട്ടും നിരന്തരം നിസ്വാർത്ഥസഭാസേവനം നടത്തി വന്ന ആ പുണ്യപിതാവ്. 1682-ൽ കുംഭം 18- ആം തീയതി കല്ലടയാറ്റിൽ കുളിച്ചുകൊണ്ടിരിക്കവെ കാൽ വഴുതി മുങ്ങി മരിക്കുകയും കല്ലട പള്ളിയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.

NB: കാട്ടുചിറ പൗലോസ് കത്തനാർ(കോതമംഗലം) 1975-ൽ രചിച്ച പുസ്തകത്തിൽ നിന്നും 

യേശു ക്രിസ്തു ദൈവപുത്രനാണോ?

യേശു പുത്രനാണോ എന്നുള്ള ചോദ്യം ക്രൈസ്തവസമൂഹം ഒഴിച്ച് എല്ലാം സമൂഹവും സംശയമനസിലൂടെ ചോദിക്കുന്നതാണ് യെശയ്യാ പ്രവാചകൻ പറയുന്നു "അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും(യെശയ്യാ 7:14)". നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിൻ്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിൻ്റെ സിംഹാസനത്തിലും അവൻ്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും (യെശയ്യാ 9: 6,7). 

ഈ പ്രവചനത്തിൻ്റെ ഉത്തരമാണ് യേശു ക്രിസ്തു. വചനം പറയുന്നു “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”. ഇമ്മാനുവേൽ എന്നർത്ഥം ദൈവം നമ്മോടു കൂടെ എന്നാണു, ആയതിനാൽ യേശു ക്രിസ്തു ദൈവമാണെന്ന് ഇവിടെ വെളിപ്പെടുന്നു. 

യോഹന്നാൻ പറയുന്നു "ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിൻ്റെ ഇഷ്ടത്താലല്ല, പുരുഷൻ്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവൻ്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവൻ്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു (യോഹന്നാൻ 1:9-15). ഇവിടെ കർത്താവായ യേശു ക്രിസ്തു ജനിച്ചത് ദൈവത്തിൽ നിന്നത്രേ വ്യക്തമായി പറയുന്നു, അതുകൊണ്ട് തന്നെ യേശുക്രിസ്തു ദൈവമാണ്. 

ദൈവപുത്രൻ്റെ ലക്ഷ്യം എന്തെന്നാൽ "നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ(യോഹന്നാൻ 17:21). 24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിൻ്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും"(യോഹന്നാൻ 17:24-26). അതുമാത്രമല്ല "യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു (യോഹന്നാൻ 11: 25-27).

യേശു ക്രിസ്തു ചോദിക്കുന്നുണ്ട് ഞാൻ ആരാകുന്നു എന്ന്  "യേശു ഫിലിപ്പിൻ്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു. ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു. “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്നും ഉത്തരം പറഞ്ഞു. യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു" (മത്തായി 16:13-17). ഇന്നും ഈ ചോദ്യം പല ജനതകളും ചോദിക്കുന്നു എന്നത് സത്യം തന്നെ. ഈ വചനത്തിലാണ് ക്രൈസ്തവവിശ്വാസത്തിൻ്റെ അടിസ്ഥാനം.

യേശു ക്രിസ്തു വെളിപ്പെടുത്തുന്നു "യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു. യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.(യോഹന്നാൻ 10:31-33) യേശു ക്രിസ്തു ദൈവമാണെന്ന് ഇവിടെ വെളിപ്പെടുത്തുന്നത് കൊണ്ട് അവൻ അവിടെ ഉപദ്രവം ഏൽക്കുവാൻ കാരണമായി. യേശു ക്രിസ്തു ക്രൂശിക്കാൻ കാരണവും ക്രിസ്തു ദൈവം എന്ന് പറഞ്ഞത് കൊണ്ടാണ് യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു (യോഹന്നാൻ 19:7). 

"തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ (യോഹന്നാൻ 3:16,17)".

യേശു ക്രിസ്തുവിനു ശേഷം ഇനിയൊരു പ്രവാചകൻ  ഉണ്ടോ, ഇല്ല എന്നതാണ് സത്യം കാരണം യോഹന്നാൻ ഇനി ഒരു പ്രവാചകനെ അന്വേഷിക്കണോ എന്ന് ചോദിക്കുന്നുണ്ട് "എന്നാറെ യോഹന്നാൻ തൻ്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കർത്താവിൻ്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. ആ പുരുഷന്മാർ അവൻ്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിൻ്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ അവൻ  വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ”  എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ്റെ ദൂതന്മാർ പോയശേഷം അവൻ  പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: “നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തു കാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ. അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ” എന്നു ഞാൻ നിങ്ങളോടു പറയുന്നു: “ഞാൻ എൻ്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ  നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു”. സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു (ലൂക്കോസ് 7:19-29). 

കർത്താവായ യേശു മ്ശിഹാ പറയുന്നു "അവയെ തന്നിരിക്കുന്ന എൻ്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിൻ്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. ഞാനും പിതാവും ഒന്നാകുന്നു.(യോഹന്നാൻ 10:30)” പിന്നെയും "ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും(യോഹന്നാൻ 10:9). യേശു ക്രിസ്തു സത്യമായി ദൈവമാകുന്നു അവൻ ഉയിർത്തെഴുന്നേറ്റവനാകുന്നു, ആമ്മേൻ!

ക്നാനായ ചരിത്രം

 

എ.ഡി 325-ലെ നിഖ്യ സുന്നഹദോസ് തീരുമാനം അനുസരിച്ച കേരളം ഉൾപ്പെടുന്ന ഏഷ്യൻ പ്രദേശങ്ങളുടെ ചുമതല അന്ത്യോഖ്യ സിംഹാസനത്തിനു ലഭിച്ചതിനാൽ, ഇടയാനില്ലാത്ത ആടുകളെപ്പോലെ ആത്മീയ നേത്രത്വം ഇല്ലാതിരുന്ന മലങ്കര സഭക്ക് നേത്രത്വം നൽകുവാൻ എ.ഡി 345-ൽ അന്ത്യോഖ്യ പാത്രിയർക്കിസായിരുന്ന മോർ ഒസ്താത്തിയോസിൻ്റെ കൽപ്പന പ്രകാരം അന്ത്യോഖ്യ സിംഹാസനത്തിനു കിഴിലുള്ള ഉറഹാ(എഡെസ) യിലെ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന മോർ യൗസേഫ് മെത്രാൻ ഭാരതത്തിലെ ക്രിസ്തിയ വിശ്വാസികൾ ഇടയനില്ലാതെ കഷ്ട്ടപെടുകയാണെന്നു ഒരു രാത്രിയിൽ സ്വപ്നം കാണുകയും ഈ വിവരം തേഗ്രിസിലെ കാതോലിക്കയെ അറിയിച്ചപ്പോൾ അദ്ദേഹവും അതേ രാത്രിയിൽ അതേ സ്വപനം കണ്ടുവെന്ന് അറിയിക്കുകയും അങ്ങനെ ഭാരതത്തിലെ സഭക്ക്  വേണ്ടി ആത്മീയ നേത്രത്വം നൽകുന്നതിന് വേണ്ടി അന്ത്യോഖ്യപാത്രിയർക്കിസിൻ്റെ അനുവാദത്തോടുകൂടി ദൈവനിയോഗപ്രകാരം സിറിയൻ കുടിയേറ്റം നടന്നുവെന്നു പാരമ്പര്യമായി വിശ്വസിക്കുന്നു. സിറിയൻ കുടിയേറ്റത്തിനു നടുനായകത്വം വഹിച്ചത് ഈ ദേശവുമായി അന്ന് കച്ചവടബന്ധമുണ്ടായിരുന്ന ക്നായി തോമാ ആയിരുന്നു.

പലസ്തീൻ, നിനവേ, ബെത്‌നഹറീൻ, ഉറഹാ, ക്നായി ആദിയായ സ്ഥലങ്ങളിൽ നിന്നും യഹൂദവംശത്തിൽ, ദാവീദിൻ്റെ സന്തതി പരമ്പരയിൽപ്പെട്ടവരായി  ബാജി, ബൽക്കൂത്ത്, ഹദായി, കുജാലിക്, കോജാ, മഗ്നുത്ത് എന്നീ ഏഴു ഗോത്രങ്ങളിൽ(ഇല്ലം) 72 കുടുംബങ്ങളിൽ നിന്ന് നാനൂറോളം (400) സുറിയാനി ക്രിസ്ത്യാനികൾ മലങ്കരയിലേക്കു കുടിയേറി. അന്ത്യോഖ്യ പാത്രിയർക്കിസിൻ്റെയും കാതോലിക്കയുടെയും അനുവാദത്തോടെ(പൗരസ്ത്യ കാതോലിക്കയുടെ ആസ്ഥാനം അന്ന് ഇപ്പോഴത്തെ ബാഗ്ദാദിൽ ആയിരുന്നു) 4 പട്ടക്കാരും 2 ശെമ്മാശന്മാരും ഉറഹായിലെ മോർ യൗസേഫ് മെത്രാനും പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ക്നായി തോമയുടെ നേത്രത്വത്തിൽ കൊടുങ്ങലൂരിൽ എത്തി.

അന്ന് മഹാദേവർ പട്ടണത്തിനു വടക്കുവശത്ത് തോമ്മാശ്ളീഹായാൽ ക്രിസ്ത്യാനികളാക്കപ്പെട്ടവർ പാർത്തിരുന്നതിനാൽ "വടക്കു ഭാഗമെന്നും"തെക്കുവശത്ത് താമസിച്ചിരുന്ന ക്നാനായക്കാർ "തെക്കു ഭാഗരെന്നും" പേരുണ്ടായി. മലങ്കരയിൽ കുടിയേറിയ ക്നാനായക്കാർക്ക് 72 പദവികൾ ചേരമാൻ പെരുമാൾ നൽകുകയുണ്ടായി. ക്നാനായ വിവാഹ ചടങ്ങിൽ ഇവപലതും കാണാവുന്നതാണ്. ക്നാനായക്കാരെ സുറിയാനിക്കാർ എന്നും വിളിച്ചിരുന്നു.

ക്നാനായക്കാർ സ്വദേശത്ത് നിന്ന്പ്പോരുമ്പോൾ ചെന്നെത്തുന്ന ദേശം ഹിന്ദുദേശവും അവിടുത്തെ ആളുകൾ അധികവും വിഗ്രഹങ്ങളെ ആരാധിക്കുന്ന ജാതികളും ആയതിനാൽ പൂർവ്വപിതാക്കന്മാർ അവർക്കു ഉപദേശങ്ങൾ നൽകിയാണ് യാത്ര അയച്ചത്. "ഹിന്ദു ദേശത്താണ് നിങ്ങൾ പോകുന്നത്. അവിടെച്ചെന്നു അവിടുത്തെ ജാതികളോട് ചേർന്ന് സത്യവിശ്വാസത്തിൽനിന്ന് അകന്നുപോകരുത്. പത്ത് കല്പനകളും ഏഴു കൂദാശകളും എപ്പോഴും ഓർക്കണം എന്നതായിരുന്നു പിതാക്കന്മാരുടെ സദുഉപദേശം". 

റെഫ്: സുറിയാനി സഭയുടെ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം(ഫാ. ജിനു കുരുവിള കിഴക്കേ മുട്ടത്തിൽ)

പബ്ലിഷർ:  St.Ephrem Study Centre, Chingavanam

കേരളസഭയും മഹാ പൗരോഹിത്യവും

  • ഇതൊരു കെട്ടുകഥയെ ആസ്പദമാക്കിയ കഥയാണ്

മാർത്തോമ്മാശ്ലിഹായും കേരളസഭയും 

മാർത്തോമാശ്ലിഹാ കേരളആഗമനത്തിനു ശേഷം തമിഴ് ബ്രാഹ്മണർ എന്ന് വിശ്വസിക്കുന്ന പകലോമറ്റമുള്ള നാല് ബ്രാഹ്മണകുടുംബങ്ങൾക്ക് മാമോദിസ നൽകി, മാമോദിസ എന്നത് പകരുക എന്നും അർത്ഥമുണ്ട്. മാർത്തോമ്മാ ശ്ളീഹാ ക്രിസ്തു വിശ്വാസി ആയിരുന്നുവെങ്കിലും, ക്രിസ്തു പൗരോഹിത്യ-നൽവരസമയത്ത് അദ്ദേഹം ഇല്ലായിരുന്നു, അതുകൊണ്ട് തന്നെ മാർത്തോമ്മാശ്ളീഹായുടെ പൗരോഹിത്യം ഒട്ടും ചോരാതെതന്നെ ബ്രാഹ്മണകുടുംബങ്ങൾക്ക് നൽകപ്പെട്ടു. നൽകപ്പെട്ട ബ്രാഹ്മണകുടുംബങ്ങൾക്ക് കാവൽക്കാരായി മറ്റു കുടുംബങ്ങളെ ക്രിസ്തുമതത്തിലേക്ക് നയിക്കുകയും ചെയ്തു. 

വാഴ്ത്തുക പ്രക്രിയ 

മലങ്കര സഭയിൽ ആദ്യമേ-കാലംമുതൽ തന്നെ വെള്ളം വാഴ്ത്തുക, എണ്ണ വാഴ്ത്തുക എന്നുള്ള പ്രക്രിയ വിശ്വാസികൾ ചെയ്തിരുന്നു അതിനുള്ള അനുമതി മലങ്കര സഭയിൽ നിലവിലുണ്ടെന്ന് വിശ്വസിക്കുന്നു. വിളക്കിൽ എണ്ണ ഒഴിച്ച് പ്രാർത്ഥിക്കുക എന്നുള്ളത് ഹിന്ദു മതത്തിൽ നിന്നും കടന്നു വന്നു, മലങ്കരയിലെ വിശ്വാസികൾ ഇവ-പരിപാലിക്കുകയും ചെയ്തു.

പൈശാചിക ബാധഒഴിപ്പിക്കൾ 

മലങ്കര സഭയിൽ പൈശാചിക ബാധഒഴിപ്പിക്കൽ പലരീതിയിൽ നടന്നിട്ടുണ്ട്, അത് തെറ്റായ-ശരിയായ ദിശയിലും നടന്നിട്ടുണ്ട് എന്നത് ഐത്യഹ്യങ്ങൾ തെളിയിക്കുന്നു ഇതിനൊരു ഉദാഹരണ മാത്രമാണ് കടമറ്റത്ത് കത്തനാർ, എന്നാൽ ഇത് സാബോർ-അഫ്രോത്ത് പിതാക്കന്മാർ വരുവാനുള്ളതിനെ കണ്ടു നിർത്തലാക്കിയിട്ടുണ്ട്.

കത്തോലിക്ക സഭയും-മലങ്കര സഭയും 

പരിശുദ്ധ കത്തോലിക്ക-സഭയുടെ വരവോടെ ഉപ്പു വാഴ്ത്തൽ, തുടങ്ങിയ പ്രക്രിയ മലങ്കര സഭക്ക് സ്വന്തമായി, ഇവയെല്ലാം മാർത്തോമ്മശ്ളീഹായുടെ പരോഹിത്യം സാദാരണവിശ്വാസികൾക്ക് ലഭിച്ചതുകൊണ്ട്, ഇവയെല്ലാം സാദാരണ വിശ്വാസികൾക്ക് ലഭ്യമായി എന്നു കരുതുന്നു.

മാർത്തോമ്മ സഭയും-മലങ്കര സഭയും 

മാർത്തോമ്മാ സഭയുടെ വരവോടെ ആഗ്ലിക്കൻ സഭയുമായി ബന്ധമുണ്ട് എന്നത് സത്യമാണ്, അവരുടെ വിശ്വാസപ്രകാരം വിശുദ്ധ കുർബാന-അപ്പമുറിക്കൽ, പൗരോഹിത്യം ഇല്ലാത്തവർക്കും ചെയ്യാം. മലങ്കര സഭക്ക് പകലോമറ്റം പൗരോഹിത്യം ഉണ്ടായതുകൊണ്ട്, വിശുദ്ധ കുർബാന സാദാരണ വിശ്വാസികളിലും പോയോ-എന്നുള്ള സംശയം നിലവിലുണ്ട്.

സുറിയാനി സഭയും-മലങ്കര സഭയും 

മലങ്കര സഭയിൽ കാലകാലങ്ങളിൽ സുറിയാനി സഭ അയച്ചത് ക്രൈസ്തവ-യഹൂദ പൗരോഹിത്യമുള്ള മെത്രോപ്പൊലീത്തന്മാരെയാണോ എന്നതും സംശയം നിഴലിക്കുന്നുണ്ട്.  ബഹുമാന്യനായ യുയാക്കിം മോർ കൂറിലോസ് ബാവന്മാർ ഇരുന്നത് മാർത്തോമ്മാശ്ലിഹായുടെ ഇടവകയുടെ സിംഹാസനത്തിലാണ്, കാരണം മലങ്കര സഭ ഇടവകയാണ്. പൗരോഹത്യമുള്ള ഇടവകക്കു നേതൃസ്ഥാനം പൗരോഹത്യമുള്ള യഹൂദ-ക്രിസ്തു വിശ്വാസമേലദ്ധ്യക്ഷന്മാർ വേണം എന്നതാണ് സത്യം.